ഇന്ത്യക്ക് നേട്ടം; സൗദി അറേബ്യ എണ്ണവില കുറച്ചു

സൗദി അറേബ്യൻ എണ്ണ കമ്ബനിയായ അരാംകോ എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വില്‍പന വില കുറച്ചത്.

ഇതോടെ സൗദി ക്രൂഡിന്റെ വില 27 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സൗദിയുടെ പുതിയ നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകും.

തുടര്‍ച്ചയായി ഇതു രണ്ടാം മാസമാണ് സൗദി, അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വില്‍പന വില കുറയ്ക്കുന്നത്. കഴിഞ്ഞമാസം സൗദി ബാരലിന് 1.5 ഡോളറിന്റെ കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിലേക്കുളള്ള കയറ്റുമതിക്കായി ഈ മാസം ബാരലിന് 2 ഡോളറിന്റെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വില ആകര്‍ഷകമാക്കി, വിപണി പിടിക്കാനുള്ള കമ്ബനി തന്ത്രങ്ങളുടെ ഭാഗമാണ് സൗദി അറേബ്യയുടെ നടപടിയെന്നു വിദഗ്ധര്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയും, ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ ഏഷ്യയെിലെ പ്രധാന വിപണികള്‍.

2017 ഓടെ ഷെയ്ല്‍ ഓയില്‍ ഏഷ്യയിലേക്ക് എത്തിരുന്നു. ഇതേത്തുടര്‍ന്ന് യുഎസില്‍ നിന്ന് സൗദി കനത്ത മത്സരമാണ് നേരിടുന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രൈൻ അധിനിവേശവും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും പുതിയ എണ്ണ വിതരണക്കാര്‍ എത്തിയതുമെല്ലാം സൗദിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉപയോക്താക്കള്‍ നഷ്ടമായേക്കുമെന്ന ഭയം സൗദിക്കുണ്ട്. വില കുറച്ചതോടെ സൗദി എണ്ണക്ക് ആവശ്യക്കാരേറും.

യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് ഉപരോധം നേരിട്ടിതിനെക്കുറിച്ച്‌ റഷ്യൻ എണ്ണയുടെയും വില കുറഞ്ഞിരുന്നു. യുക്രെയ്‌ൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ പലതും റഷ്യൻ ബാരലുകള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയെങ്കിലും ഇന്ത്യയും ചൈനയും അപ്പോഴും റഷ്യയുടെ പക്കല്‍ നിന്നും എണ്ണ വാങ്ങുന്നത് തുടര്‍ന്നു.

യുദ്ധത്തിന് മുമ്ബ്, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് റഷ്യയില്‍ നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ റഷ്യ വലിയ വിലക്കുറവ് പ്രഖ്യാപിച്ചതിനു പിന്നാലെ സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരായി പിന്തള്ളപ്പെടുകയും ചെയ്തു. റഷ്യയുടെ എണ്ണ കയറ്റുമതിയുടെ 80 ശതമാനവും ഇപ്പോള്‍ ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ് എത്തുന്നത്. ഇപ്പോള്‍ സൗദിയും കൂടി വില കുറച്ചതോടെ ഇന്ത്യക്ക് വലിയ നേട്ടമാകും ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *