‘ചൈനയിലെ സ്ഥലങ്ങളുടെ പേര് ഞങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ?’; രാജ്‌നാഥ് സിങ്

അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിയില്‍ ശക്തമായി പ്രതികരിച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.

ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ തങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് അദ്ദേഹം ചോദിച്ചു. അരുണാചല്‍ പ്രദേശിലെ നാംസായിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

‘ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളിടെ പേര് മാറ്റുകയും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പേരുകള്‍ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് എനിക്ക് എന്റെ അയല്‍ക്കാരോട് (ചൈനയോട്) പറയാനുള്ളത്. നാളെ ഞങ്ങള്‍ ചൈനയിലെ ചില പ്രവിശ്യകളുടേയും ചില സംസ്ഥാനങ്ങളുടേയും പേരുകള്‍ മാറ്റിയാല്‍ അതെല്ലാം ഇന്ത്യയുടെ ഭാഗമാകുമോ?’ -രാജ്നാഥ് സിങ് ചോദിച്ചു.

‘ജീവിതത്തില്‍ സുഹൃത്തുക്കള്‍ മാറും, പക്ഷേ അയല്‍ക്കാർ മാറില്ല എന്നാണ് അടല്‍ ബിഹാരി വാജ്പേയ് പറയാറുള്ളത്. എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ ആരെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ശ്രമിച്ചാല്‍ അതിനോട് പ്രതികരിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്’ – പ്രതിരോധമന്ത്രി പറഞ്ഞു.

ഈ മാസം ആദ്യമാണ് അരുണാചലിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയത്. ഈ പേരുകള്‍ മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും എന്നാണ് ചൈനീസ് സർക്കാർ പത്രമായ ‘ഗ്ലോബല്‍ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. അരുണാചല്‍പ്രദേശിനുമേലുള്ള ചൈനയുടെ അവകാശവാദം പണ്ടുമുതലേ ഉള്ളതാണ്. ഈയിടെയായി ആ വാദം ശക്തമായിരുന്നു.

അതിനുപിന്നാലെ അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്ന് ഇന്ത്യയുടെ ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ രാജ്നാഥ് സിങ് നടത്തിയതിന് സമാനമായ പ്രതികരണമാണ് അന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും നടത്തിയത്. പുതിയ പേരുകള്‍ നല്‍കിയാല്‍ അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്ന യാഥാർഥ്യം മായ്ക്കാനാകില്ല എന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിയില്‍ ശക്തമായി പ്രതികരിച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.

ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ തങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് അദ്ദേഹം ചോദിച്ചു. അരുണാചല്‍ പ്രദേശിലെ നാംസായിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

‘ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളിടെ പേര് മാറ്റുകയും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പേരുകള്‍ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് എനിക്ക് എന്റെ അയല്‍ക്കാരോട് (ചൈനയോട്) പറയാനുള്ളത്. നാളെ ഞങ്ങള്‍ ചൈനയിലെ ചില പ്രവിശ്യകളുടേയും ചില സംസ്ഥാനങ്ങളുടേയും പേരുകള്‍ മാറ്റിയാല്‍ അതെല്ലാം ഇന്ത്യയുടെ ഭാഗമാകുമോ?’ -രാജ്നാഥ് സിങ് ചോദിച്ചു.

‘ജീവിതത്തില്‍ സുഹൃത്തുക്കള്‍ മാറും, പക്ഷേ അയല്‍ക്കാർ മാറില്ല എന്നാണ് അടല്‍ ബിഹാരി വാജ്പേയ് പറയാറുള്ളത്. എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ ആരെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ശ്രമിച്ചാല്‍ അതിനോട് പ്രതികരിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്’ – പ്രതിരോധമന്ത്രി പറഞ്ഞു.

ഈ മാസം ആദ്യമാണ് അരുണാചലിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയത്. ഈ പേരുകള്‍ മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും എന്നാണ് ചൈനീസ് സർക്കാർ പത്രമായ ‘ഗ്ലോബല്‍ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. അരുണാചല്‍പ്രദേശിനുമേലുള്ള ചൈനയുടെ അവകാശവാദം പണ്ടുമുതലേ ഉള്ളതാണ്. ഈയിടെയായി ആ വാദം ശക്തമായിരുന്നു.

അതിനുപിന്നാലെ അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്ന് ഇന്ത്യയുടെ ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ രാജ്നാഥ് സിങ് നടത്തിയതിന് സമാനമായ പ്രതികരണമാണ് അന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും നടത്തിയത്. പുതിയ പേരുകള്‍ നല്‍കിയാല്‍ അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്ന യാഥാർഥ്യം മായ്ക്കാനാകില്ല എന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *