ഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം: ദീപ്തി ആക്രമണം നടത്തിയത് ഷിനിയെ ഇല്ലാതാക്കാൻ

കൊറിയർ നല്‍കാനെന്ന വ്യാജേന എത്തി വഞ്ചിയൂരില്‍ നാഷണല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റള്‍ കൊണ്ട് വെടിവെച്ച്‌ പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഡോ.

ദീപ്തി മോള്‍ ജോസ്(37) പിടിയില്‍. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പള്‍മനോളജിസ്റ്റായി ജോലി ചെയ്യുന്ന ദീപ്തിയെ ആശുപത്രിയില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്

ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ കമ്മീഷണർ ഓഫീസില്‍ എത്തിച്ച്‌ രാത്രി വൈകിയും ചോദ്യം ചെയ്തു. ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. അടുത്തിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു.

സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസ്സമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തിയുടെ മൊഴി. യൂട്യൂബ് വീഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *