“ജോയിയുടെ മരണവാര്‍ത്ത ഏറെ ദുഃഖകരം, ജോയിയെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കി”; മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരം എന്നും ജോയിയെ കണ്ടെത്തുന്നതിന് മനുഷ്യ സാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കി എന്നും ജോയിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് തകരപ്പറമ്ബ്- വഞ്ചിയൂർ ഭാഗത്തുനിന്നും ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജോയിയുടെ ദാരുണമായ മരണത്തില്‍ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും പറഞ്ഞു.

എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി ജോയിയെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു എന്നും പറഞ്ഞ അദ്ദേഹം 46 മണിക്കൂര്‍ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് ജോയിയെ കണ്ടെത്തുന്നതിനായി നടത്തിയത് എന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടായിരുന്നു രക്ഷാപ്രവർത്തനം എന്നും പറഞ്ഞു.

ജോയിയെ കണ്ടെത്തുന്നതിനായി ജെൻ റോബോട്ടിക്സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യ സഹായവും ഉറപ്പാക്കി എന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, അഗ്നിരക്ഷാസേന, അവരുടെ സ്കൂബ ഡൈവിംഗ് സംഘം, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർ അതി സങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തില്‍ കൈ മെയ് മറന്ന് പ്രവർത്തിച്ചു എന്നും നാടിനു വേണ്ടിയുള്ള നന്ദി അവരെ ആകെ അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *