മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : അനുശോചിച്ച്‌ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും അനുശോചിച്ചു.

തൃശ്ശൂർ പൂരത്തിന് തൊട്ടുമുമ്പുണ്ടായ ഈ ദുരന്തം അത്യന്തം വേദനാജനകമാണെന്ന് ഇരുവരും പ്രതികരിച്ചു. ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും സർക്കാർ മുൻഗണനയോടെ ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ദുരന്തത്തിന് ഇരയായവർക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്രം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ വിപുലമായ സംവിധാനങ്ങള്‍ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച്‌ തൃശ്ശൂർ ആർഡിഒയുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *