‘അയ്യപ്പസംഗമം സര്‍ക്കാരിന്‍റെ കാപട്യം, ജനങ്ങള്‍ തിരിച്ചറിയും, കേരളത്തിലേത് നാണംകെട്ട പൊലീസ് സേന’; വി ഡി സതീശൻ

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തെ കാപട്യമെന്നു വിശേഷിപ്പിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി.

സതീശൻ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സിപിഎം തന്നെ ആചാരലംഘനങ്ങള്‍ക്കെതിരെ നവോത്ഥാന മതില്‍ ഉണ്ടാക്കിയവരാണ്, എന്നാല്‍ ഇപ്പോള്‍ ഭക്തജനങ്ങളുടെ വികാരങ്ങളെ രാഷ്ട്രീയലാഭത്തിനായി വിനിയോഗിക്കുകയാണെന്നു സതീശൻ ആരോപിച്ചു. തൃശ്ശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തെയും അദ്ദേഹം കടുത്ത ഭാഷയില്‍ അപലപിച്ചു. മര്‍ദനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കണമെന്നും, സംഭവത്തെക്കുറിച്ച്‌ പൊലീസിന്‍റെ ഭാഗത്ത് നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ പൊലീസ് സേന രാജ്യത്തെ ഏറ്റവും നാണംകെട്ട വിഭാഗമാണെന്നു പറയേണ്ടി വരുന്ന അവസ്ഥയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ എടുത്ത നടപടികളുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ പ്രതികരിച്ചു. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചതെന്നും, അതിന്റെ പേരില്‍ തന്നെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. വ്യക്തിപരമായോ രാഷ്ട്രീയമായോ വിധേയത്വമില്ലാതെ, പാർട്ടിയുടെ നിലപാടിന് അനുസൃതമായാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൈകൊണ്ട നടപടികള്‍ എല്ലാം ശരിയായ വഴിയിലാണെന്നും, പിന്നോട്ടുപോകാനുള്ള ഉദ്ദേശമില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സിപിഎം ആരോപിക്കുന്നതു പോലെ കോണ്‍ഗ്രസ് ന്യായീകരണത്തിന് തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാൻ താനാണ് പ്രതിപക്ഷനേതാവെന്നും, കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂവെന്നും സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *