‘തരൂര്‍ ലക്ഷ്‌മണ രേഖ ലംഘിച്ചാല്‍ നടപടി, അല്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല ഞങ്ങളുടേത്’

ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതല്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ടും ചെയ്‌തില്ലെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍.

ശശി തരൂർ വിഷയത്തിലും ഗവർണറുടെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെസി വേണുഗോപാല്‍ പറഞ്ഞത്:

‘ക്ഷേമപെൻഷന് എല്ലാവർക്കും അവകാശം ഉണ്ട്. കുടിശികയാക്കി വയ്‌ക്കുന്ന തുക തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് ഞാൻ വിമർശിച്ചത്. അതിന് എന്തെല്ലാം കോലാഹലങ്ങളായിരുന്നു? തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ഈ മാസത്തെ പെൻഷൻ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സർക്കാർ ഇതുവരെ വിതരണം ചെയ്‌തിട്ടില്ല.

നിലമ്ബൂരിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ക്ഷേമനിധി ബോർഡ് പെൻഷൻ ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറക്കിയത്. ഇത് ജനത്തെ കബളിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ഇക്കാര്യത്തില്‍ പരാതി നല്‍കുന്നത് ആലോചിക്കും.

സ്വാർത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പദവിയല്ല ഗവർണറുടേത്. ഗവർണർ ഇങ്ങനെ പെരുമാറിയാല്‍ എന്താകും അവസ്ഥ? ഗവർണറുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി രാഷ്‌ട്രപതിക്ക് പരാതി നല്‍കണം. അത് എന്തുകൊണ്ട് ചെയ്യുന്നില്ല.

ശശി തരൂർ പാർട്ടിയെ അറിയിക്കാതെ കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണ്. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാർട്ടിയല്ല. ലക്ഷ്‌മണ രേഖ ലംഘിച്ചാല്‍ നടപടിയെടുക്കും. ‘

Leave a Reply

Your email address will not be published. Required fields are marked *