സുപ്രീംകോടതി വിധിയുണ്ടായിട്ടും നിലമ്ബൂരിലെ ആദിവാസി ജനതയ്ക്ക് ഭൂമി വിട്ടുകൊടുക്കാത്ത സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ആദിവാസികള്‍ ആയതുകൊണ്ട് എന്തുമാകാം എന്ന ധാർഷ്ട്യം സർക്കാരിന് പാടില്ല. നഷ്ടമായ കൃഷിഭൂമി അവർക്ക് കണ്ടെത്തി തിരിച്ചുനല്‍കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് പ്രകാരം 2024 ഡിസംബർ 31-ന് മുൻപ് വസ്തു അളന്ന് നല്‍കാമെന്നാണ് ജില്ലാ കളക്ടർ ഉറപ്പ് നല്‍കിയെങ്കിലും ഒരുവർഷം കഴിഞ്ഞിട്ടും സർക്കാർ വാക്കുപാലിക്കാത്തതിനെ തുടർന്ന് ആദിവാസി കുടുംബങ്ങള്‍ കളക്ടർ ഓഫീസിനു മുന്നില്‍ സമരം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ എത്രയുംവേഗം ആദിവാസി ജനതയ്ക്ക് അനുകൂലമായ നടപടിയെടുക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.