ദേശീയ പാതയിലുണ്ടായ വിള്ളല്‍ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തില്‍ എത്തും. ഐഐടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക.
നിർമാണത്തില്‍ ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച ഗുരുതര വീഴ്ച്ചക്ക് പിന്നാലെ എൻ എച് എ ഐ സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടു.
കാസർഗോഡ് മുതല്‍ തൃശ്ശൂർ വരെയുള്ള ദേശീയപാതയില്‍ സംഭവിച്ച വിള്ളല്‍ പരിശോധിക്കുന്ന വിദഗ്ധ സമിതി നാളെ കേരളത്തില്‍ എത്തും. ഐ ഐ ടി പ്രൊഫ. കെ ജെ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. ഒരു കിലോമീറ്റർ മീറ്റർ പരിധിയില്‍ തകർന്ന മലപ്പുറം ജില്ലയിലെ കൂരിയാടില്‍ സംഘം പ്രത്യേക പരിശോധന നടത്തും.
തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നിവടങ്ങളിലും സംഘം പരിശോധന നടത്തിയേക്കും. ഡോ. അനില്‍ ദീക്ഷിത്, ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് വിദഗ്ധ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച പ്രധാനപ്പെട്ട പിഴവുകള്‍, ഡിസൈനില്‍ ഉണ്ടായിട്ടുള്ള തകരാറുകള്‍, ഉപ കരാർ നല്‍കിയതിലെ ക്രമക്കേടുകള്‍ എന്നിവയും സമിതി പരിശോധിക്കും.
റോഡ് നിർമാണത്തില്‍ ദേശീയപാതക്ക് ഗുരുതര പിഴവ് സംഭവിച്ചതിന് പിന്നാലെ ദേശീയപാത ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചു. എൻ എച് എ ഐ സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടു. പ്രൊജക്റ്റ് ഡയറക്ടറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട് .റോഡ് നിർമ്മാണത്തില്‍ കരാറെടുത്ത സുരക്ഷാ കണ്‍സള്‍ട്ടന്റ്, ഡിസൈൻ കണ്‍സള്‍ട്ടന്റ് കമ്ബനികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
റോഡ് നിർമ്മാണത്തില്‍ ദേശീയപാത അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് നടപടിക്ക് കേന്ദ്ര സർക്കാർ നിർബന്ധിതരായത്. സംഭവത്തില്‍ ദേശീയപാത അതോറിറ്റി കണ്‍സ്ട്രക്ഷൻ കമ്ബനി എന്നിവരെ ഉദ്യോഗസ്ഥർക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകും എന്നാണ് സൂചന.