റഷ്യയുമായുള്ള അതിര്‍ത്തി ഫിൻലൻഡ് അടയ്ക്കുന്നു

റഷ്യയുമായുള്ള മുഴുവൻ അതിര്‍ത്തിയും അടയ്ക്കാൻ ഫിൻലൻഡ് തീരുമാനിച്ചു. അഭയാര്‍ഥികളെ റഷ്യ ഫിൻലൻഡിലേക്ക് കടത്തിവിടുന്നതിനെത്തുടര്‍ന്നാണ് അതിര്‍ത്തി അടയ്ക്കുന്നത്.

ഈയിടെ ഫിൻലൻഡ് നാറ്റോയില്‍ അംഗത്വമെടുത്തിരുന്നു.

റഷ്യയുമായുള്ള 1340 കിലോമീറ്റര്‍ അതിര്‍ത്തിയിലെ ഏഴില്‍ ആറു ചെക്പോയിന്‍റുകളും ഫിൻലൻഡ് ഈ മാസം അടച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്നായിരുന്നു ഇത്.

റഷ്യയാണ് കുടിയേറ്റക്കാരെ ഫിൻലൻഡിലേക്ക് കടത്തിവിടുന്നത്. വീസയും കൃത്യമായ രേഖകളുമില്ലാതെ ആയിരത്തോളം അഭയാര്‍ഥികള്‍ ഓഗസ്റ്റിനുശേഷം ഫിൻലൻഡിലെത്തിയിട്ടുണ്ട്. ഇതില്‍ 900 പേരും ഈ മാസമാണ് എത്തിയത്.

എറിത്രിയ, എത്യോപ്യ, ഇറാക്ക്, പാക്കിസ്ഥാൻ, സോമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളില്‍നിന്നാണ് അഭയാര്‍ഥികള്‍ ഫിൻലൻഡിലെത്തിയത്. ചിലര്‍ കുടുംബസമേതമാണ് എത്തിയത്. ഫിൻലൻഡിലേക്കു കുടിയേറാൻ 400 പേര്‍ കാത്തിരിക്കുകയാണെന്ന് റഷ്യയിലെ വടക്കൻ മേഖലയായ മുര്‍മാൻസ്കിലെ ഗവര്‍ണര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *