നമ്ബർ വണ്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. വലിയ നിക്ഷേപങ്ങള്‍ വരുമ്ബോള്‍ വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിക്കും.
പഠിച്ച് കഴിയുമ്ബോള്‍ ജോലി ലഭിക്കുന്ന രീതിയിലേക്ക് കേരളം മാറുമെന്നും കേരളത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
പാർട്ടിയുടെ വളർച്ചയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതല്‍ ജനങ്ങളിലേക്ക് എത്താൻ എന്ത് ചെയ്യണമെന്ന കാര്യം പാർട്ടി നേതാക്കള്‍ വിശകലനം ചെയ്തെന്ന് പറഞ്ഞ മുഖ്യമന്ത്രി മൂന്ന് വർഷക്കാലം പാർട്ടി ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടുവെന്നും പറഞ്ഞു. കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിച്ചു. കേന്ദ്ര വിഹിതം സംസ്ഥാനത്തിന് നഷ്ടമായി. വായ്പാ പരിധി ന്യായീകരിക്കാൻ കഴിയാത്ത രീതിയില്‍ വെട്ടിച്ചുരുക്കിയെന്നും മുഖ്യമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി.
ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കേന്ദ്ര സർക്കാറില്‍ നിന്നും ഇനി സഹായങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം ലഭിച്ചു. കേരളത്തിന് മാത്രം സഹായം ലഭിച്ചിട്ടില്ല. ഒരു നാടിനോട് കേന്ദ്രസർക്കാർ എത്ര മാത്രം ക്രൂരമായ വിരോധം കാണിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വയനാട് ഉരുള്‍പൊട്ടലിന് നിഷേധിച്ച കേന്ദ്രസഹായമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
കേരള വിരുദ്ധ സമീപനമാണ് കേന്ദ്രം വെച്ചു പുലർത്തുന്നത്. കേരളം ബിജെപിക്ക് അന്യമായ സാഹചര്യത്തിലാണ് ഈ അവഗണന എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. അതേ സമയം ജനങ്ങളുടെ കരുത്താണ് നാടിൻ്റെ ശേഷി എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ട് പോകാൻ വിഭവസമാഹരണം ഉണ്ടാകണം. നാടിൻ്റെ താല്‍പ്പര്യത്തിന് വിഘാതമല്ലാത്ത നിക്ഷേപങ്ങള്‍ സ്വീകരിക്കും. നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് വരണമെന്ന് സമ്മേളനം അടിവരയിടുന്നു എന്നും നേരത്തെ ഭൗതിക സാഹചര്യം അനുകൂലമായിരുന്നില്ല എന്നും എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ പുതിയ സാഹചര്യം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം പ്രവാസികളില്‍ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്ക് നിക്ഷേപത്തിന് പ്രോത്സാഹനം നല്‍കണം. സമ്ബാദ്യം കേരളത്തില്‍ നിക്ഷേപമാക്കി മാറ്റണം എന്നും നാടിൻ്റെ വികസനത്തിന് സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വിഭവശേഷി നാടിൻ്റെ വികസനത്തിന് എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന് ചിന്തിക്കണം. കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാൻ സാധിക്കണം. വിഭവശേഷി അതിന് തടസ്സമാകരുതെന്നും കേരളം ശരിയായ കരുത്ത് കാണിക്കാൻ തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.