തിരുവനന്തപുരം: 63-മത് കൗമാര കലോത്സവത്തിന് സമാപനം കുറിക്കുമ്ബോള്‍ സ്വർണക്കപ്പ് സ്വന്തമാക്കി തൃശൂർ. കാല്‍നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല കപ്പെടുക്കുന്നത്.
1008 പോയിന്റ് നേടിയാണ് തൃശൂർ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം പാലക്കാടിനാണ്. 1007 പോയിന്റ് നേടി. കണ്ണൂരാണ് മൂന്നാമത് (1003).
1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലായിരുന്നു തൃശൂർ ഒടുവില്‍ ഒന്നാമതെത്തിയിരുന്നത്. 25 വർഷത്തിന് ശേഷമാണ് ജില്ലയ്‌ക്ക് കലാകിരീടം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അവസാന നിമിഷം വരെ കലാകിരീടത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പാലക്കാടും തൃശൂരും തമ്മില്‍ നിസാര പോയിന്റുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ ഇംഗ്ലീഷ് സ്കിറ്റിന്റെ ഫലം വന്നതോടെ ഒരു പോയിന്റ് വ്യത്യാസത്തില്‍ തൃശൂരിന് കലാകിരീടം ലഭിച്ചു.
കലോത്സവത്തില്‍ ഏറ്റവുമധികം പോയിന്റുമായി മുന്നിലെത്തിയ സ്കൂള്‍ ആലത്തൂർ ഗുരുകുലം എച്ച്‌എസ്‌എസാണ്. 12-ാം തവണയാണ് ആലത്തൂർ ഗുരുകുലം സ്കൂള്‍ ചാമ്ബ്യന്മാരാകുന്നത്.