ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

 രുപമാറ്റം വരുത്തിയ വാഹനത്തില്‍, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ നിയമം ലംഘിച്ചുള്ള യാത്രയെ വിമർശിച്ച്‌ ഹൈക്കോടതി.

വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ റോഡില്‍ ഉണ്ടാകാൻ പാടില്ലെന്നും ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനും മോട്ടോർ വാഹന വകുപ്പിനും പൊലീസിനും കോടതി നിർദേശം നല്‍കി.

ആകാശ് തില്ലങ്കേരിയുടെ വാഹനം പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിൻ്റെ നിർദേശം. ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ഓടിച്ച വാഹനത്തിൻ്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് ഉത്തരവ്. രൂപമാറ്റം വരുത്തിയ വാഹനം വയനാട് പനമരത്ത് ആകാശ് തില്ലങ്കേരി ഓടിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ കണ്ടാണ് കോടതിയുടെ നടപടി.

രജിസ്ട്രേഷൻ നമ്ബർ പ്ലേറ്റില്ലാത്ത, രൂപമാറ്റംവരുത്തിയ വാഹനത്തിലാണ് ആകാശ് തില്ലങ്കേരി യാത്രിനടത്തി വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇത്തരത്തിലുള്ള നടപടി മറ്റുള്ളവർക്ക് നിലമം ലംഘിക്കാൻ പ്രചോദനമാകുമെന്നും, സാമൂഹ്യ മാധ്യമങ്ങള്‍ ഇതില്‍ ജാഗ്രത പുലർത്തണമെന്നും ഹൈക്കോടതി അറിയിച്ചു.

വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കണം. നിയമ ലംഘകർക്കെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും കേസെടുക്കണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സ്വീകരിച്ച നടപടിയില്‍ സർക്കാർ റിപ്പോർട്ട് നല്‍കണം.

മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് നിയമം ലഘിച്ച്‌ യാത്രനടത്താൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഈ വാഹനത്തിന്റെ പേരില്‍ മുൻപും നിരവധി സമാന കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *