ധാരാവിയില്‍ അദാനി ഗ്രൂപ്പ് മാറ്റി പാര്‍പ്പിക്കുന്നത് 7 ലക്ഷം പേരെ

ധാരാവി പുനർവികസന പദ്ധതിയ്‌ക്കായി 25.57 ഏക്കർ ഭൂമി വിട്ടു നല്‍കി റെയില്‍വേ ലാൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി .

മറ്റ് രേഖകള്‍ പൂർത്തിയാക്കിയ ശേഷം ഏകദേശം 10 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ ഭവന സമുച്ചയം ഇവിടെ നിർമ്മിക്കും. നാല് ബഹുനില കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സമുച്ചയം.

ഈ മൂന്ന് കെട്ടിടങ്ങളിലായി 821 മുറികള്‍ ഉണ്ടാകും. ഇതില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. ഇതോടൊപ്പം വിനോദത്തിനുള്ള പ്രത്യേക സംവിധാനം, ഭരണനിർവഹണ കെട്ടിടം എന്നിവയും നിർമിക്കും. ഏറ്റവും വലിയ പുനർവികസന പദ്ധതിക്കായി സംസ്ഥാന സർക്കാർ ധാരാവി പുനർവികസന പദ്ധതി (ഡിആർപി) എന്ന പേരില്‍ ഒരു വകുപ്പുതല സംവിധാനം രൂപീകരിച്ചു.

അതേസമയം അദാനി ഗ്രൂപ്പിന്റെയും മഹാരാഷ്‌ട്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ‘ധാരാവി പുനർവികസന പ്രോജക്ടിന്’ വേണ്ടിയുള്ള ധാരാവിയുടെ ഡിജിറ്റല്‍ സർവേ ഇന്ന് മുതല്‍ ആരംഭിച്ചു. ധാരാവി പുനർവികസന പദ്ധതിയുടെയും ചേരി പുനരധിവാസ അതോറിറ്റിയുടെയും (എസ്‌ആർഎ) സംഘങ്ങളാണ് സർവേയ്‌ക്കായി എത്തിയിരിക്കുന്നത്. കമല രാമൻ നഗർ ഏരിയയില്‍ നിന്നാണ് സർവേ ആരംഭിച്ചത്.

അർഹരായവർക്ക് ശുചിമുറി സൗകര്യങ്ങളടക്കം 500 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള വീടുകളാണ് നല്‍കുക . 2000 ജനുവരി ഒന്നിന് മുമ്ബ് ധാരാവിയില്‍ താമസമക്കിയവരെയാണ് അർഹതയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക . സർവേ പൂർത്തിയാകാൻ ഏകദേശം 8 മാസമെടുക്കും. പദ്ധതി പ്രകാരം ഏഴ് ലക്ഷം പേരെയാണ് മാറ്റി പാർപ്പിക്കുക.

അതേസമയം വർഷങ്ങളായുള്ള തങ്ങളുടെ സ്വപ്നമാണ് സഫലമാകുന്നതെന്ന് ധാരാവി നിവാസികള്‍ പറഞ്ഞു. “ഞങ്ങള്‍ കമല രാമൻ നഗറില്‍ ആദ്യത്തെ സർവേയുടെ രേഖകള്‍ നല്‍കി,ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവയും സർവേ സംഘത്തിന് നല്‍കിയിട്ടുണ്ട്. .സർവേ ടീമുമായി ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചു.സർവേ കഴിഞ്ഞപ്പോള്‍ ഉറപ്പായും വീട് കിട്ടും എന്ന് തോന്നുന്നു. വർഷങ്ങളായുള്ള നമ്മുടെ സ്വപ്നം ഇത്തവണ സഫലമാകും . ഞങ്ങളുടെ സ്വപ്നം പൂർത്തീകരിക്കുമെന്ന് തോന്നുന്നു. നല്ലൊരു വീടും കിട്ടും. എല്ലാ രേഖകളും ഞങ്ങള്‍ സർവേ സംഘത്തിന് നല്‍കിയിട്ടുണ്ട്. ” ജനങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *