ബിജെപി ദേശീയ നേതൃത്വത്തില്‍ വൻ അഴിച്ചുപണി. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കേരളത്തില്‍ നിന്ന് രണ്ട് നേതാക്കള്‍ ദേശീയ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. കെ. സുരേന്ദ്രനും അനില്‍ ആന്റണിയുമാണ് ദേശീയ സെക്രട്ടറിമാരായി ചുമതലയേല്‍ക്കുന്നത്. അതേസമയം, നിലവില്‍ ദേശീയ സെക്രട്ടറിയായിരുന്ന അനില്‍ ആന്റണി ആ സ്ഥാനത്ത് തുടരുമ്പോള്‍, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.പി. അബ്ദുള്ളക്കുട്ടിയെ മാറ്റിയിട്ടുണ്ട്.
13 വൈസ് പ്രസിഡന്റുമാരും എട്ട് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ പട്ടിക. ബി.എല്‍. സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. പീയുഷ് ഗോയലിനെ ദേശീയ ട്രഷററായും, ഹേമന്ത് ജോഷിയെ യുവമോർച്ച അധ്യക്ഷനായും നിയമിച്ചു. കൂടാതെ വസുന്ധര രാജെ സിന്ധ്യ, രാം മാധവ് എന്നിവരെ ദേശീയ ഉപാധ്യക്ഷന്മാരായും, സ്മൃതി ഇറാനിയെ ദേശീയ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
2027-ല്‍ നടക്കാനിരിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണ് പുതിയ സംഘടനാ പുനഃസംഘടന. അനുഭവസമ്പത്തും പുതുതലമുറയുടെ ഊർജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്. യുവത്വം, സ്ത്രീ പ്രാതിനിധ്യം, പ്രാദേശിക സംതുലനം എന്നിവയ്ക്ക് മുൻഗണന നല്‍കിക്കൊണ്ടുള്ള പുതിയ ഘടന ബിജെപിയുടെ വരുംകാല ദേശീയ തന്ത്രങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
