ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം: മൂന്ന് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു; നയതന്ത്രപ്രതിനിധിയെ വിളിപ്പിച്ച്‌ ഇന്ത്യ

മാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.


ഹിമാചല്‍ പ്രദേശ് സ്വദേശിയായ ആദിത്യ ശര്‍മ്മ, ഉത്തര്‍പ്രദേശ് സ്വദേശിയായ ശിവാനന്ദ് ചൗരസ്യ എന്നിവരാണ് മരിച്ചവരില്‍ ഇരുവര്‍.

ആക്രമണത്തിന് ഇരയായ ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലുമായി നിലവില്‍ യാതൊരുവിധ ആശയവിനിമയവും സാധ്യമാകുന്നില്ലെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. കപ്പല്‍ ആക്രമണത്തില്‍ ഇന്ത്യ അമേരിക്കന്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ട്രംപ് രണ്ടാമതും യു.എസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ ഔദ്യോഗികമായി വിളിച്ചുവരുത്തുന്നത്.

യു.എസ് ചാര്‍ജ് ഡി അഫയേഴ്സ് ജേസണ്‍ മീക്സിനെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഇന്ത്യ തന്റെ ശക്തമായ പ്രതിഷേധം അറിയിച്ചത്. ആക്രമണമുണ്ടായ കപ്പലില്‍ നിന്ന് 21 ഇന്ത്യന്‍ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.

സമാധാനപരമായി സര്‍വീസ് നടത്തുന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം അക്രമങ്ങള്‍ ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുമായുള്ള നയതന്ത്ര തലത്തില്‍ കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിക്കൊണ്ട് ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *