കോഴിക്കോട് തീപിടിത്തം: ജില്ലാ കളക്ടര്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തത്തില്‍ ചീഫ് സെക്രട്ടറിക്ക് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

തീപിടിത്തത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ്, ഫയർ ഫോഴ്സ് വിഭാഗത്തിൻ്റെ പ്രാഥമിക കണ്ടെത്തല്‍. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും അടച്ചിട്ട കടകള്‍ തുറക്കുന്നതില്‍ തീരുമാനം എടുക്കുക.

വിവിധ അന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍ അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ സ്നേഹില്‍കുമാർ സിംഗ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക. 2 ദിവസത്തിനകം അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനായിരുന്നു ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. തീപിടിത്തത്തില്‍ ദുരൂഹയില്ലെന്നും ഷോർട്ട് സർക്യൂട്ടാവാമെന്നുമാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും ഈ നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.

ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റിൻ്റെ പരിശോധന ഇന്നും തുടരും. തീപിടിത്തം ഉണ്ടായ കെട്ടിടത്തിൻ്റെ താഴത്തെ നിലയില്‍ 36 കടകള്‍ പ്രവർത്തിച്ചിരുന്നു. ഇത് തുറക്കുന്ന കാര്യത്തില്‍ കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *