രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ നിരന്തര ആവശ്യമായ12 ാം ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചു. കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് എന്ന നിലയില്‍ സര്‍വതല സ്പര്‍ശിയും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്.
ബജറ്റ് പ്രസംഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:
- റീ ബില്‍ഡ് കേരള 1000 കോടി
- സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശ്ശിക മാര്‍ച്ച് മാസത്തിനകം തീര്‍ക്കും
- പോലീസ് സേനയ്ക്ക് 185.80 കോടി
- മുന്നാക്ക ക്ഷേമ വികസന കോര്‍പ്പറേഷന് 39.77 കോടി
- ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പ് -4 കോടി
- ന്യൂനപക്ഷ ധനകാര്യ കമ്മീഷനു 12 കോടി
- ഭിന്നശേഷിക്കാര്‍ക്ക് ഭവന പദ്ധതി അന്‍പ് വീട്
- നവകേരള സദസില്‍ നിര്‍ദ്ദേശിച്ച പദ്ധതിക്ക് 210 കോടി
- ഓരോ എം എല്‍ എയ്ക്കും ഏഴു കോടി വരെയുള്ള പദ്ധതി നിര്‍ദ്ദേശിക്കാം
- മുതിര്‍ന്ന പൗരന്മാര്‍ക്കായി കെ എഫ് സിയുടെ പുതിയ പദ്ധതി. മൂന്ന് ശതമാനം
- പലിശ സബ്‌സിഡിയോടുകൂടി 20 കോടി വരെയുള്ള വായ്പാ പദ്ധതി
- വനിതാ സംവിധായകര്‍ക്ക് ഫീച്ചര്‍ സിനിമയെടുക്കാന്‍ ഏഴു കോടി
- ജയില്‍ നവീകരണത്തിന് 47 കോടി
- ഭക്ഷ്യ വകുപ്പിന് വിപണി ഇടപെടലിന് ഉള്‍പ്പെടെ 2333.64 കോടി വകയിരുത്തി
- സംസ്ഥാനത്തെ 100 സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ നവീകരിക്കും- 17.8 കോടി
- എറണാകുളം കേന്ദ്രീകരിച്ച് ഫിനാന്‍സ് ടൗണ്‍
- 12 ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു
- സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരം നടപ്പാക്കും; മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്
- ഭക്ഷ്യ വകുപ്പിന് വിപണി ഇടപെടലിന് ഉള്‍പ്പെടെ 2333.64 കോടി വകയിരുത്തി
- സംസ്ഥാനത്തെ 100 സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ നവീകരിക്കും- 17.8 കോടി വകയിരുത്തി
- എറണാകുളം കേന്ദ്രീകരിച്ച് ഫിനാന്‍സ് ടൗണ്‍
- ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി
- ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠന സ്കോളര്‍ഷിപ്പിന് നാല് കോടി
- ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് 11 കോടി
- പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പദ്ധതി-10 കോടി
- പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് 677.11 കോടി രൂപ
- പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് 370 കോടി
- പട്ടികജാതി വിഭാഗത്തിന് ഭൂമിയും പാര്‍പ്പിടവും നല്‍കുന്ന പദ്ധതി- 746 കോടി
- പട്ടികജാതി വിഭാഗത്തിന്റെ ഭവന നിര്‍മ്മാണം 740 കോടി
- പട്ടികജാതി വിഭാഗത്തിന് തൊഴില്‍ മെച്ചപ്പെടുത്തുന്നതിന് ഉള്‍പ്പടെ 150.4 കോടി രൂപ
- പട്ടികജാതി വിഭാഗത്തിന്റെ റോഡ് കുടിവെള്ളം പദ്ധതിക്ക് 138 കോടി
- പട്ടികജാതി സ്ത്രീ ഉന്നമനത്തിനായി 10 കോടി
- സ്വയംപ്രഭ ഹോമുകള്‍ക്ക് 14.5 കോടി
- വയോജന കമ്മീഷന്‍ – 50 ലക്ഷം
- വയോജന കമ്മീഷന്‍- 50 ലക്ഷം രൂപ
- ട്രാന്‍സ് ജെന്‍ഡര്‍ പദ്ധതി – 6കോടി
- ശുചിത്വ കേരളത്തിന് 20 കോടി
- തിരുവനന്തപുരത്തിന് പ്രത്യേക ഖരമാലിന്യ നിര്‍മാര്‍ജന സംസ്‌കരണ പദ്ധതി പദ്ധതി 9 കോടി
- അഞ്ച് മുതല്‍ 15 കുടുംബങ്ങള്‍ താമസിക്കുന്ന നഗറുകളുടെ വികസനത്തിന്
- പ്രത്യേക പാക്കേജ്- 20 കോടി
- വിദ്യാവാഹിനി പദ്ധതിക്ക് 30 കോടി
- തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് 950.89 കോടി
- എം എന്‍ ലക്ഷം വീട് പദ്ധതിക്ക് 10 കോടി
- എസ് സി, എസ് ടി വികസന, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്‍ധിപ്പിച്ചു
- പിന്നാക്ക ക്ഷേമത്തിന് 200.94 കോടി
- കാരുണ്യ പദ്ധതി – 900 കോടി രൂപ
- വയോധികര്‍ക്ക് ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ – 50 കോടി
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ടിനായി 12 കോടി
- കൊച്ചി ക്യാന്‍സര്‍ സെന്റര്‍ 30 കോടി
- മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് – 30 കോടി
- ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി
- ഔഷധിയ്ക്ക് 2.3 കോടി
- ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം – 70.92 കോടി
- മെഡിക്കല്‍ കോളേജുകളിലെ മാലിന്യ സംസ്‌കരണത്തിന് 22 കോടി
- പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി
- സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടി
- നാഷണല്‍ ഹെല്‍ത്ത് മിഷന് 465.20 കോടി രൂപയുടെ സംസ്ഥാന വിഹിതം
- പട്ടികജാതി ആരോഗ്യ പരിപാലനത്തിന് 20 കോടി
- പാലക്കാട് മെഡിക്കല്‍ കോളജിന് 20 കോടി
- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി
- പട്ടികജാതി വിഭാഗത്തിന് ഭൂമി നല്‍കാന്‍ 177 കോടി
- കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 600 ല്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു
- അങ്കണവാടികളില്‍ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും -80.90 കോടി
- വയോമിത്രം വാതില്‍പ്പടി സേവനത്തിന് -27.5 കോടി
- വയോജന കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം
- ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ – 3 കോടി
- സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിന് 454 കോടി
- ലൈഫ് പദ്ധതിക്ക് 1497.27 കോടി
- സംഗീത നാടക അക്കാഡമിക്ക് 15 കോടി
- ഭിന്ന ശേഷി മേഖലക്ക് 250 കോടി
- നോര്‍ക്ക സ്വയം തൊഴില്‍ പദ്ധതിക്ക് 65 കോടി
- മൃതസഞ്ജീവനി പദ്ധതിക്ക് 2000 കോടി
- ന്യൂമോണിയ പ്രതിരോധ വാക്‌സിനേഷന് 50 കോടി
- ക്യാന്‍സര്‍ ചികിത്സക്ക് 203 കോടി
- ആര്‍ സി സി ക്ക് 60 കോടി
- എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍
- പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് 57.3 കോടി
- പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് 12 കോടി
- കണ്ണൂര്‍ പെരളശ്ശേരിയില്‍ മാനവീയം മോഡല്‍ സാംസ്കാരിക ഇടനാഴി
- തളിപ്പറമ്പില്‍ മൃഗശാല- നാലു കോടി വകയിരുത്തി
- കായിക അടിസ്ഥാന സൗകര്യവികസനത്തിന് 30 കോടി
- കണ്ണൂര്‍ പെര്‍ളശേരിയില്‍ മാനവീയം മോഡല്‍ സാംസ്കാരിക ഇടനാഴി
- തളിപ്പറമ്പില്‍ മൃഗശാല- നാലു കോടി വകയിരുത്തി
- എം ടി മെമ്മോറിയന്‍ സാംസ്‌കാരി കേന്ദ്രത്തിന് 1.5 കോടി
- ചലച്ചിത്ര അക്കാഡമിക്ക് 16 കോടി
- പൈതൃക മ്യൂസിയങ്ങള്‍ക്ക് 5 കോടി
- കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന് 11 കോടി
- അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
- കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 11 കോടി
- ശൈഖ് മഖ്ദുമിന് പൊന്നാനിയില്‍ സ്മാരകം പണിയാന്‍ 3 കോടി
- സര്‍ക്കാര്‍ പോളി ടെക്‌നിക്കുകള്‍ക്ക് 39 കോടി
- ശൈഖ് മഖ്ദുമിന് പൊന്നാനിയില്‍ സ്മാരകം പണിയാന്‍ 3 കോടി
- ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി
- ലൈബ്രേറിയന്മാര്‍ക്ക് ആയിരം രൂപയുടെ ശമ്പള വർധന
- ഐ എച്ച് ആര്‍ ഡി ക്ക് 40 കോടി
- സര്‍വകലാശാലകള്‍ക്ക് 250 കോടി
- വിനോദ സഞ്ചാരമേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി
- പത്ര പ്രവര്‍ത്തക പെന്‍ഷന്‍ 13,000 രൂപയാക്കി
- സമഗ്ര ശിക്ഷ പദ്ധതിക്ക് 23 കോടി
- ബി പി എല്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് 7.9 കോടി
- ഉള്‍നാടന്‍ ജലഗതാഗതത്തിന് 138 കോടി
- വിദ്യാര്‍ഥികളുടെ സൗജന്യ യൂണിഫോമിന് 150 കോടി
- വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 60 കോടി
- അധ്യാപക ശാക്തീകരണത്തിന് 10 കോടി
- ജലഗതാഗത വികസനത്തിന് 11.33 കോടി
- കട്ടപ്പന തേനി- തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി
- റോഡ് സുരക്ഷക്ക് 23.37 കോടി
- റോഡ് ഡിസൈന്‍ നിലവാരം ഉയര്‍ത്താന്‍ 300 കോടി
- നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി- 58. 89 കോടി
- കെ എസ് ആര്‍ ടി സി ഡിപ്പോ വര്‍ക്ക് ഷോപ്പ് നവീകരണത്തിന് 40 കോടി
- പുതിയ ഐടി നയം ഉടന്‍ പുറത്തിറക്കും
- കൊച്ചിയില്‍ കള്‍ച്ചറല്‍ ഇന്‍ക്യൂബേറ്റര്‍
- ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി
- കൈത്തറി മേഖലക്ക് 59 കോടി
- റോഡ് ഗതാഗതം മെച്ചപ്പെടുത്താന്‍ 228 കോടി
- റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1182 കോടി
- കെ ഫോണിന് 112.44 കോടി
- ഡിജിറ്റല്‍ സര്‍വകലാശാലക്ക് 27.8 കോടി
- സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി
- കൊട്ടാരക്കരയില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്കിന് 5 കോടി
- പുതിയ ഐടി പദ്ധതി സേഫ് ടെക്കിന് 20 കോടി
- എസ്‌ഐആർ മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്ക അകറ്റാൻ കേരള സർക്കാർ നേറ്റിവിറ്റി കാര്‍ഡ് പദ്ധതി നടപ്പാക്കും
- ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തും.
- മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ 10 കോടി വകയിരുത്തി.
- വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയില്‍ നിക്ഷേപിക്കും.
- പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി
- മലബാര്‍ സിമന്‍റസിന് ആറു കോടി
- പ്രവാസി വ്യവസായ പാർക്കിന് 20 കോടി
- കയര്‍ സ്ഥിരതാ ഫണ്ടിന് 36 കോടി
- കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇൻഷുറൻസ്. 50 കോടി വകയിരുത്തി.
- ചെറിയ തുക അടച്ച് പദ്ധതിയില്‍ ചേരാൻ കഴിയും
- കേരള പദ്ധതിക്ക് 100 കോടി
- വനവത്കരണത്തിന് 50 കോടി
- കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി
- അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി തുടരും
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്
- കശുവണ്ടി മേഖലക്ക് 56 കോടി
- ഹാന്‍ടെക്‌സ് പുനരുദ്ധാരണ പാക്കേജിന് 20 കോടി
- തോട്ടം തൊഴിലാളികള്‍ക്ക് 5 കോടി
- കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി. ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി
- തദ്ദേശ സ്ഥാപനങ്ങളിലെ മുന്‍ ജന പ്രതിനിധികള്‍ക്കായി ക്ഷേമനിധി
- ക്ലീന്‍ പമ്പയ്ക്ക് 30 കോടി
- ശബരിമല മാസ്റ്റര്‍പ്ലാന്‍ വിഹിതം 30 കോടിയാക്കി
- റോഡ് അപകടത്തില്‍പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ
- സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികില്‍സ. 15 കോടി പദ്ധതിക്ക് വകയിരുത്തി
- കാസര്‍ക്കോട് പാക്കേജിന് 80 കോടി
- കുട്ടനാട് പാക്കേജിന് 50 കോടി
- വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ 100 കോടി
- സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശ്ശിക നല്‍കാന്‍ നടപടി
- ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നവര്‍ക്ക് 2 ശതമാനം പലിശയക്കു വായ്പ
- വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
- പഞ്ചായത്തുകളില്‍ സ്ത്രീകളുടെ തൊഴില്‍ പരിശീലനത്തിന് സ്കില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി
- സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളില്‍ പ്രത്യേക പദ്ധതി
- ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
- നഗരങ്ങളില്‍ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി
- സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍
- ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം
- ഹരിത കര്‍മ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്
- കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു
- ഓട്ടോ ടാക്സി തൊഴിലാളികള്‍ക്കും ഇൻഷുറൻസ്
- ഒന്ന് മുതല്‍ 10 വയസ് വരെയുള്ള കുട്ടികള്‍ക്ക് അപകട ഇൻഷുറൻസ്
- മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കും.
- സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍.
- കൂടുതല്‍ ആനുകൂല്യവും കൂടുതല്‍ ആശുപത്രികളും പദ്ധതിയിലുണ്ടാകും.
- വൈദ്യുതി ഓട്ടോകള്‍ പ്രോത്സാഹിപ്പിക്കാന്‍ വായ്പാ ഇളവ്
- മണ്‍പാത്ര നിര്‍മാണ മേഖലക്ക് സഹായം
- റോഡ് അപകടത്തില്‍ പെടുന്നവര്‍ക്കു സൗജന്യ ചികിത്സക്കായി 15 കോടി
- അയ്യാ വൈകുണ്ഠ സ്മാരകത്തിന് 2 കോടി
- പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയില്‍ ഇൻഷുറൻസ്.
- കുടുംബശ്രീ ഉല്‍പ്പന്ന മാര്‍ക്കറ്റിങ്ങിന് 22.27 കോടി
- കലാ കായിക ക്ലബ്ബുകള്‍ക്കായി അഞ്ചു കോടി
- തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി.
- പദ്ധതിയില്‍ കേന്ദ്ര നയം തിരിച്ചടി.
- തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയില്‍ കേരളം നടപ്പാക്കും.
- സംസ്ഥാനം അധിക തുക വകയിരുത്തുന്നു
- പവര്‍ക്കട്ട് ഇല്ലാത്ത കാലം; കഴിഞ്ഞ 10 വര്‍ഷമായി നിയന്ത്രണമില്ല
- വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
- പഞ്ചായത്തുകളില്‍ സ്ത്രീകളുടെ തൊഴില്‍ പരിശീലനത്തിന് സ്കില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി
- സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളില്‍ പ്രത്യേക പദ്ധതി
- ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
- നഗരങ്ങളില്‍ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി
- സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍
- ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം
- സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ്
- സഹകരണ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കുമായി മെഡിസെപ് മാതൃകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്
- സംസ്ഥാനത്ത് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കും
- കായിക മേഖലക്ക് 5000 കോടി
- ഹരിത സേന അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍ പദ്ധതി
- അഡ്വക്കറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും
- നാലു ഘട്ടങ്ങളിലായി ആര്‍ ആര്‍ ടി എസ് അതിവേഗ പാത നടപ്പാക്കും.
- നഗര മെട്രോകളെ ബന്ധിപ്പിക്കും.
- ആര്‍ ആര്‍ ടി എസ് പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
- കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാത
- എംസി റോഡ് വികസനത്തിന് കിഫ്ബിയില്‍ നിന്ന് 5317 കോടി
- ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംരക്ഷണത്തിനായി പദ്ധതി
- ഐ ടി കയറ്റുമതി 26,000 കോടി
- വിഴിഞ്ഞത്ത് റെയില്‍ എര്‍ത്ത് ഇടനാഴി
- തിരുവനന്തപുരം- കാസര്‍ക്കോട് അതിവേഗത പാത
- പട്ടിക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിനു സഹായം
- 3.29 ലക്ഷം പുതിയ ഐ ടി സംരംഭങ്ങള്‍
- തിരുവനന്തപുരത്ത് വി എസ് സെന്റര്‍ സ്ഥാപിക്കാന്‍ 20 കോടി
- വി എസിന്റെ പോരാട്ട ജീവിതം പുതു തലമുറയ്ക്ക്പകരും
- വ്യവസായ വളര്‍ച്ച സമാനതകളില്ലാത്ത നിലയില്‍
- തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളുടെ ഓണറേറിയും വര്‍ധിപ്പിച്ചു
- വയനാട് തുരങ്കപാത യാഥാര്‍ഥ്യമാക്കും
- ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി
- അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍.
- വയനാട് ദുരന്ത പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം
- ദേശീയ പാത നിര്‍മാണം ദ്രുത ഗതിയില്‍
- ദേശീയപാത വരുന്നത് പിണറായി വിജയന്‍റെ ഇച്ഛാശക്തികൊണ്ട്
- കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഒന്നാം തിയ്യതി ശമ്പളംവാങ്ങുന്നു
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ടായി 3236.76 കോടി.
- സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക്
- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ് തങ്ങളെ നയിക്കുന്നത്
- നികുതി വരുമാനം കൂട്ടൂന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം
- ഖരമാലിന്യ സംസ്‌കരണത്തിനായി 160 കോടി
- രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി എല്‍ഡേര്‍ളി ബജറ്റ്
- സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനത്തില്‍ 25 രൂപ വര്‍ധന
- പ്രാദേശി സര്‍ക്കാറുകളെ ശക്തിപ്പെടുത്താന്‍ 10 കോടി
- പ്രീ പ്രൈമറി അധ്യാപകര്‍ക്ക് വേതനം 1000 രൂപ കൂട്ടി
- സ്ത്രീസുരക്ഷാ പെന്‍ഷന് 3,820 കോടി
- കേന്ദ്ര അവഗണനയെ നേരിടാന്‍ അനീതിയാണെന്ന് വിളിച്ചു പറയണം
- സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1000 രൂപയുടെ വര്‍ധന
- 1.27 ലക്ഷം കോടി നികുതി വരുമാന വര്‍ധന
- അങ്കണവാടി വര്‍ക്കര്‍ മാര്‍ക്ക് 1000 രൂപയുടെ വര്‍ധന; ഹെല്‍പ്പര്‍ക്ക് 500 രൂപ
- ആശ ഓണറേറിയം 1000 രൂപ ഉയര്‍ത്തി
- കണക്‌ട് ടു വര്‍ക്കു പദ്ധതിക്ക് 400 കോടി
- ക്ഷേമ പെന്‍ഷനായി 14,500 കോടി
- കേരളത്തിനു കേന്ദ്രത്തിന്റെ ഇരുട്ടടി
- ശാന്തിയും സമാധാനവും വര്‍ധിച്ചു
- സംസ്ഥാന സര്‍ക്കാറിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു
- വര്‍ഗീയതയെ എതിര്‍ക്കുന്നവരെ ചാപ്പകുത്തുന്നത് പുതിയ തന്ത്രം
- ഒത്തൊരുമ തകര്‍ക്കാന്‍ വര്‍ഗീയ വിഷ സര്‍പ്പങ്ങള്‍ ശ്രമിക്കുന്നു
- കേരളത്തിന്റെ ഒത്തൊരുമ പ്രധാനം
- പ്രതിപക്ഷ നിരയില്‍ എത്തി നേതാക്കള്‍ക്കു കൈകൊടുത്ത് ധനമന്ത്രി
- ധനമന്ത്രി സഭയില്‍ എത്തി
- ഭാര്യയും മക്കളും മന്ത്രിയെ അനുഗമിക്കുന്നു
- 8.38 ബജറ്റ് അവതരണത്തിനായി മന്ത്രി വീട്ടില്‍ നിന്ന് ഇറങ്ങി
- ബജറ്റ് രേഖകളുമായി ഉദ്യോഗസ്ഥര്‍ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി.
- സ്വപ്‌ന ബജറ്റല്ലെന്നു മന്ത്രി
- സര്‍ക്കാര്‍ പ്രസില്‍ നിന്നാണ് ബജറ്റ് രേഖയുമായി ഉദ്യോഗസ്ഥരെത്തിയത്.
- നല്ല കേരളം കെട്ടിപ്പടുക്കും: ധനമന്ത്രി
- പറ്റുന്നതെ പറയു പറയുന്നതു ചെയ്യും
- ജനപ്രിയ ബജറ്റായിരിക്കും
- എല്ലാവരേയും പരിഗണിക്കുമെന്ന് ധനമന്ത്രി
