തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേല്‍ക്കാൻ സാധ്യത. വിവരം മന്ത്രി അറിയിച്ചെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
‘ഇന്നലെ ദേവസ്വം മന്ത്രിയെ തൃശൂരില്‍ വച്ച് കണ്ടു. തിങ്കളാഴ്ച ഓർഡർ ഇറങ്ങുമായിരിക്കും. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം ലഭിച്ചത്’ കെ ജയകുമാർ മാധ്യമങ്ങളോട് സംസാരിക്കവേ കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം മുള്ക്കീരിടമാണ്, ആശങ്കയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് ജയകുമാർ നല്‍കിയത്. എല്ലാ കീരിടങ്ങള്‍ക്കും മുള്ള് ഇല്ലെന്നും അത് നമ്മള് വെക്കുന്ന രീതി പോലെയിരിക്കുമെന്നും ജയകുമാർ പറഞ്ഞു. ലഭിച്ച പുതിയ സ്ഥാനത്തില്‍ ആശങ്കയില്ലെന്നും ജയകുമാർ പറഞ്ഞു.
ശബരിമല തീർത്ഥാടന കാലത്തിന് മുൻഗണന നല്‍കുമെന്നും ജയകുമാർ അറിയിച്ചു. ‘രണ്ടുമാസം നീണ്ടുനില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി നടത്തണം, അതിനായിരിക്കും മുൻഗണന നല്‍കുക, മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനൊരു ഈശ്വര വിശ്വാസിയാണെന്നും ഇതൊരു നിയോഗമായി കാണുന്നു എന്നും മറ്റ് കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുമെന്നും’ കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
