‘ഇത് രാഷ്ട്രീയ നോട്ടു നിരോധനം’. ഡീലിമിറ്റേഷനെ വിമര്‍ശിച്ച്‌ തരൂര്‍, ‘മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം

വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടരുന്നു. ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ ശശി തരൂര്‍ എംപി.

സ്ത്രീ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.

ഇത് രാഷ്ട്രീയമായ നോട്ട് നിരോധനമാണ്.’ ശശി തരൂര്‍ പറഞ്ഞു. നോട്ടു നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനര്‍ നിര്‍ണയത്തിനും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം. കൂടുതല്‍ ചര്‍ച്ച വേണമെന്നും ശശി തരൂര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

ലോക്‌സഭ എംപിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് രാജ്യസഭയുമായുള്ള സന്തുലനം നഷ്ടമാകാന്‍ ഇടയാക്കും. രാജ്യസഭയുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനുബന്ധ നിര്‍ദ്ദേശമൊന്നുമില്ല, ഇത് ഒരു സ്ഥാപനപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം.

850 എംപിമാര്‍ക്ക് എങ്ങനെ സംസാരിക്കാന്‍ അവസരം കൊടുക്കുമെന്നും തരൂര്‍ ചോദിച്ചു. ഡീലിമിറ്റേഷന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് പരിഗണിക്കേണ്ടതുണ്ട്. മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ചര്‍ച്ച ആവശ്യമാണ്. മൂന്ന് പ്രധാന പോരായ്മകളാണ് ഇതുമൂലമുള്ളതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

ചെറുതും വലുതും വലുതുമായ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ. പിന്നെ, ജനസംഖ്യാ ലക്ഷ്യങ്ങള്‍ നടപ്പിലാക്കിയ തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങള്‍, അങ്ങനെ ചെയ്യാത്ത വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ.

ഡീലിമിറ്റേഷനില്‍, ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ നേട്ടം ലഭിക്കും. ഇതാണോ നമ്മള്‍ മുന്നോട്ടു വെക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശം എന്ന് തരൂര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *