കൊച്ചി കോര്‍പറേഷൻ മേയറായി വി.കെ. മിനിമോള്‍ ; 48 വോട്ടുകള്‍, സ്വതന്ത്രനും പിന്തുണച്ചു

കൊച്ചി കോർപറേഷൻ മേയറായി യു.ഡി.എഫിൻറെ വി.കെ. മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രൻറെ വോട്ട് ഉള്‍പ്പെടെ 48 വോട്ടുകളാണ് മിനിമോള്‍ക്ക് ലഭിച്ചത്.

എല്‍.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.

മിനിമോളെ ഷാള്‍ അണിയിച്ച്‌ ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. കോർപറേഷൻ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എൻ.ഡി.എ ആറു സീറ്റിലും സ്വതന്ത്രർ നാലു സീറ്റുകളിലും ജയിച്ചിരുന്നു. ആദ്യ രണ്ടരവർഷമാണ് മിനിമോള്‍ മേയറാവുക. തുടർന്നുള്ള രണ്ടരവർഷം ഷൈനി മേയറാകും. ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് യു.ഡി.എഫ് മേയർ സ്ഥാനാർഥികളില്‍ തീരുമാനമെടുത്തത്.

ഡെപ്യൂട്ടി മേയർപദവിയും രണ്ടുപേർക്കാണ് നല്‍കുന്നത്. മിനിമോളുെട കാലയളവില്‍ ദീപക് ജോയിയും ഷൈനിയുടെ കാലയളവില്‍ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പക്ഷക്കാരിയായ ദീപ്തിയുടെ പേര് പാർട്ടി നേതൃത്വത്തിനിടയില്‍ അവസാന നിമിഷംവരെ ഉണ്ടായിരുന്നു. എന്നാല്‍ കൗണ്‍സിലർമാരുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കിയാണ് കോർ കമ്മിറ്റി യോഗം മിനിമോളെയും ഷൈനിയെയും തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *