ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ ഗോവയ്ക്ക് ജയം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ എഫ്സി ഗോവയ്ക്ക് സ്വന്തം തട്ടകത്തില്‍ ജയം. ഡല്‍ഹി ഡെയ്നാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഗോവ തോല്പിച്ചത്.
മൂന്നാം മിനിറ്റില്‍ എഫ്സി ഗോവയുടെ മുന്നേറ്റത്തിനൊടുവില്‍ ഇന്ത്യന്‍ താരം മന്ദര്‍റാവു ദേശായി തൊടുത്ത ഷോട്ട് ഡല്‍ഹിയുടെ സൗവിക് ചക്രവര്‍ത്തിയുടെ കാലില്‍ തട്ടി ഗോളായി.
ഒന്നാം പകുതി അവസാനിക്കും മുമ്പുള്ള അധിക സമയത്ത് ഗോവ രണ്ടാമത്തെ ഗോളും നേടി. ബ്രസീലിയന്‍ താരം റെയ്നാഡോയാണ് ഗോവയ്ക്കായി രണ്ടാം ഗോള്‍ നേടിയത്.
എന്നാല്‍ ഗോള്‍ മടക്കാനുള്ള ഡല്‍ഹിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ റോബര്‍ട്ടോ കാര്‍ലോസ് നടത്തിയ പല നീക്കങ്ങളും ഫലം കാണാതെ പോയി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ കാര്‍ലോസ് തൊടുത്ത ഫ്രീ കിക്ക് ഗോവന്‍ ഗോള്‍ കീപ്പര്‍ എല്‍ട്ടണ്‍ ആന്‍ഡ്രാഡെ തടഞ്ഞു. ഇതോടെ ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ