വിഡ്ഢികൾ ലോകത്ത് എല്ലായിടത്തുമുണ്ട്...ബ്രിട്ടനിലും: "കൊറോണയ്ക്ക് കാരണം 5 ജി"

ലണ്ടൻ; കൊറോണയ്ക്ക് കാരണം 5 ജി മൊബൈൽ ടെലികമ്മ്യൂണിക്കേഷനാണെന്ന പ്രചരണത്തെ തുടർന്ന് ടവറുകൾ കത്തിക്കുകയാണ് ബ്രിട്ടനിലെ വിഡ്ഢികളായ ചില മനുഷ്യർ. സോഷ്യൽ മീഡിയ വഴിയാണ് മൊബൈൽ ടവറുകൾ കൊറോണ വൈറസ് പരത്തുന്നുവെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഇടങ്ങളിലെ ടവറുകൾ ജനങ്ങൾ കത്തിച്ചു!
'കൊവിഡ്-19' പ്രതിസന്ധിയ്ക്കിടയിൽ ആശയവിനിമയത്തിനും വാർത്തകളും വിവരങ്ങൾ അറിയാനും മൊബൈൽ സേവനങ്ങൾ കൂടതലായി ആശ്രയിക്കുമ്പോഴാണ് പ്രതിസന്ധി സൃഷ്ടിച്ച് ടവറുകൾക്ക് ആളുകൾ തീയിടുന്നത്. ബർമ്മിങ്ഹാം, ലിവർപൂൾ, മെല്ലിങ്ങ്, മെർസെസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്. സെൻട്രൽ ഇംഗ്ലണ്ടിലും വടക്കൻ ഇംഗ്ലണ്ടിലെ മെർസേസൈഡിലും ടെലികോം ജീവനക്കാരെ ജനം അസഭ്യം പറഞ്ഞ സംഭവങ്ങളും ഉണ്ടായി.
കഴിഞ്ഞ ദിവസം ബർമ്മിങ്ഹാമിലെ ബിടി കമ്പനിയുടെ മൊബൈൽ ടവറുകൾ ആൾക്കൂട്ടം കത്തിച്ചിരുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ബിടി. കത്തിച്ച മൊബൈൽ ടവറുകൾ 5 സേവനം നൽകുന്നതല്ലെന്നും കമ്പനി അധികൃതർ പറയുന്നു.
അതേസമയം, 5 ജി ഫേയ്ക്ക് തീയറി ശുദ്ധ അസംബന്ധമാണെന്ന് ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു.
"അടിയന്തര സേവനങ്ങളെ താറുമാറാക്കുന്ന തരത്തിലാണ് ഈ പ്രചരണം. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത പ്രചാരണമാണ് നടക്കുന്നത്. ഇത് അപകടകരമായ വിഡ്ഡിത്തമാണ്. മൊബൈൽ നെറ്റ് വർക്കുകൾ ഏറ്റവും ആവശ്യമായ ഘട്ടമാണിത്. ആരോഗ്യ പ്രവർത്തകരും അടിയന്തര സർവ്വീസുകളും ഏറ്റവും കൂടുതൽ മൊബൈൽ നെറ്റ് വർക്കുകളെ ആശ്രയിക്കുന്ന സമയമാണിത്. ജനത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ സമയത്ത് തന്നെ അവശ്യ സർവ്വീസുകളായ മൊബൈൽ നെറ്റ് വർക്കുകളെ നശിപ്പിക്കുന്നത് സാമൂഹിക വിരുദ്ധതയാണ്. ഇത് അംഗീകരിക്കാനാകില്ല"- പോവിസ് പറഞ്ഞു.
5G towers in the UK are being set on fire, after online conspiracy theories linked the cell towers to the coronavirus pandemic.
NHS England's national medical director, Stephen Powis, said the 5G conspiracy idea was fake news with no scientific proof.pic.twitter.com/CEFKERUme2— EHA News (@eha_news) April 4, 2020