വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മേരി കോം സെമിയിൽ; മെഡലുറപ്പിച്ചു

ഉലാന്‍ ഉദെ (റഷ്യ): ആറു തവണ ലോക ചാമ്പ്യനും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനുമായ മേരി കോം വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തിൽ സെമി ഫൈനലിൽ കടന്ന് മെഡലുറപ്പിച്ചു. മൂന്നാം സീഡും ഇന്ത്യയുടെ അഭിമാനതാരവുമായ മേരി കോം. 51 കിലോ വിഭാഗത്തിൽ കൊളംബിയയുടെ വിക്ടോറിയ വലെൻസിയയെ ഇടിച്ചുവീഴ്ത്തിയാണ് സെമിയിലെത്തിയത്. സെമിയിലെത്തിയതിനാൽ വെങ്കല മെഡലിന് അർഹത നേടി.
ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് മെഡലുകളും നേടിയത്. മുന്‍പ് രണ്ട് തവണ 51 കിലോ വിഭാഗത്തില്‍ മത്സരിച്ചപ്പോൾ ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ 36കാരിയായ മേരി കോം റഷ്യയിൽ ചരിത്രം മാറ്റിക്കുറിച്ചു.
വ്യാഴാഴ്ച കാലത്ത് പത്തരയ്ക്ക് തുടങ്ങിയ മത്സരം അരമണിക്കൂറോളം നീണ്ടു. മേരി കോമിന് മുന്നില്‍ വിക്ടോറിയ വലെൻസിയയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ റൗണ്ടിൽ മേരി കോമിന് ബൈ ലഭിച്ചിരുന്നു.
വ്യാഴാഴ്ച മറ്റു ക്വാർട്ടർ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രതീക്ഷകളായ കവിതാദേവി ചഹാൽ ബെലാറൂസിന്റെ കവലേവയെയും മഞ്ജു റാണി വടക്കൻ കൊറിയയുടെ കിം ഹ്യാംഗിനെയും ജമുന ബോറോ ജർമ്മനിയുടെ ഉർസുല ഗോട്ടോലോബിനെയും ലൗലിന ബോർഗോഹെയ്ൻ പോളണ്ടിന്‍റെ കരോളിന കോസെവ്സ്കയെും നേരിടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ