വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മേരി കോമും ജമുന ബോറോയും ക്വാർട്ടറിൽ

ഉലാന്‍ ഉദെ (റഷ്യ): വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ, ആറു തവണ ലോക ചാമ്പ്യനും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനുമായ മേരി കോം ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്നാം സീഡായ മേരി കോം, പ്രീക്വാർട്ടറിൽ തായ്‍ലൻഡ് താരം ജുതാമസ് ജിത്‌പോങ്ങിനെയാണ് 5-0 എന്ന സ്‌കോറിൽ തോൽപ്പിച്ചത്. 51 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ റൗണ്ടിൽ മേരി കോമിന് ബൈ ലഭിച്ചിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് മെഡലുകളും നേടിയത്. മുന്‍പ് രണ്ട് തവണ 51 കിലോ വിഭാഗത്തില്‍ മത്സരിച്ചപ്പോൾ ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല.
54 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജമുന ബോറോയും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. അഞ്ചാം സീഡായ അൾജീരിയൻ താരം ഔദാദ് ഫോവിനെ 5-0 എന്ന സ്കോറിനാണ് ജമുന ബോറോ പരാജയപ്പെടുത്തിയത്.
എന്നാൽ, 75 കിലോഗ്രാം വിഭാഗത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സ്വീറ്റി ബൂറ പരാജയപ്പെട്ടു. രണ്ടാം സീഡും യൂറോപ്യന്‍ ചാമ്പ്യനുമായ ലോറന്‍ പ്രൈസിനോട് 3-1 എന്ന സ്കോറിനാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വീറ്റി ബൂറ അടിയറവ് പറഞ്ഞത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം